അധ്യാപകൻ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന നാലാം ക്ലാസ് വിദ്യാർഥിയുടെ മാതാവും മരിച്ചു
ബെംഗളൂരു: നാലാം ക്ലാസ് വിദ്യാർഥിയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്ന അധ്യാപകന്റെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ മാതാവും മരിച്ചു. ഗഡഗ് നര്‍ഗുണ്ട് ഹഡലി ഗ്രാമത്തിൽ ഗവ. മോഡല്‍ പ്രൈമറി സ്‌കൂൾ അധ്യാപിക ഗീത ബാരക്കേരിയാണ് (38) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗീത ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ വിദ്യാലയത്തിലെ അധ്യാപകനായ മുത്തപ്പ യെല്ലപ്പ ഹഡലിയെ (41) കൊലക്കുറ്റം ചുമത്തി വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഗീതയുടെ മകനും നാലാം ക്ലാസ് വിദ്യാർഥിയുമായ ഭരത് ബാരക്കേരി (9) തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
മകനെ മർദിച്ചതിനെ ചോദ്യം ചെയ്തതിന് മുത്തപ്പയുടെ അക്രമത്തിനിരയായ ഗീതയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗീതയോടുള്ള വൈരാഗ്യം മൂലമാണ് മകൻ ഭരതിനെ മുത്തപ്പ ആക്രമിച്ചത്. ചട്ടുകം കൊണ്ട് പൊള്ളിച്ച ശേഷം സ്കൂളിൻ്റെ ഒന്നാം നിലയിൽ നിന്നും കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭരത് ചികിത്സക്കിടെയാണ് മരിച്ചത്. ഭരത് പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരായ ഗീതയും മുത്തപ്പയും നേരത്തെ പ്രണയത്തിലായിരുന്നു. ഗീത പിന്നീട് അകല്‍ച്ച കാണിച്ചതാണ് മുത്തപ്പയെ ക്രൂരകൃത്യത്തിലേക്ക് നയിക്കാൻ കാരണമെന്നാണ് സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.