ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു
കാൽപ്പന്തുകളിയിൽ ലോകം കണ്ട എക്കാലത്തെയും ഇതിഹാസം ഫുട്ബാൾ രാജാവ് പെലെ വിടപറഞ്ഞു. 82 വയസായിരുന്നു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30 ഓടെ സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണ വാർത്ത പുറത്തുവിട്ടത്. 1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറൈസിലെ ട്രെസ കോറസ്യൂസിലാണ് ജനനം. മുഴുവൻ പേര് എഡ്സൺ അരാഞ്ചസ് ഡോ നാസിമെന്റോ. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരുമാസത്തോളമായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു.
ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകൾ നേടി. 1958, 1962, 1970 ലോകകപ്പുകളിൽ ബ്രസീൽ ചാമ്പ്യൻമാരായപ്പോൾ പെലെയായിരുന്നു താരം. 1957ൽ അരങ്ങേറ്റം. 1971ലായിരുന്നു അവസാന രാജ്യാന്തര മത്സരം. രാജ്യത്തിനായി കളിച്ചത് 92 മത്സരങ്ങൾ. 77 ഗോളടിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. ഖത്തർ ലോകകപ്പിൽ നെയ്‌മർ ആ നേട്ടത്തിനൊപ്പമെത്തി. ക്ലബ്ബ് ഫുട്ബോളിൽ സാന്റോസിലായിരുന്നു ഏറെക്കാലം കളിച്ചത്. 1956 മുതൽ 1974വരെ 638 മത്സരങ്ങളിൽ കളിച്ചു. നേടിയത് 619 ഗോൾ. തുടർന്ന് ന്യൂയോർക്ക് കോസ്മോസിന് വേണ്ടിയും പന്ത് തട്ടി. നേടാത്ത ബഹുമതികളില്ല. രണ്ടായിരത്തിൽ ഫിഫയുടെ നൂറ്റാണ്ടിന്റെ താരമായി. കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരമാണ് അദ്ദേഹം. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്‍റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. പ്രായത്തിന്റെ അവശതക്കൊപ്പം അവസാനകാലത്ത് കുടലിനെ ബാധിച്ച അർബുദം ആശുപത്രിവാസത്തിന് കാരണമായി. പരിശോധനയിൽ കരളിലും ശ്വാസകോശത്തിലും മുഴകൾ കണ്ടെത്തിയിരുന്നു. ഒരുവർഷമായി ആശുപത്രിയും വീടുമായി കഴിയവേയാണ് മരണം.
SAO PAULO (AP) — Brazilian soccer legend Pelé, winner of record 3 World Cups and standard-bearer for ‘the beautiful game,’ has died at 82.
— Jonathan Lemire (@JonLemire) December 29, 2022
RIP Pele.
The first GOAT. pic.twitter.com/NXXiHmkuqU
— Barstool Sports (@barstoolsports) December 29, 2022
🙌 A history making goal!
🔟🇧🇷 The day Pelé shined at La Bombonera in the 1963 CONMEBOL #Libertadores Final!
♾ #Pele #GloriaEterna #PeléEterno pic.twitter.com/JCxVuz0fiP
— CONMEBOL Libertadores (@TheLibertadores) December 29, 2022
No matter the skill – #Pele did it first. The king of the game, the father of all beauty on the field, the three time world champion has set the standards for all. His star will continue to shine across the ages! #pele_is_no_more #peleeterno https://t.co/wtQVpuqnrW
— Christopher Gohl (@lofferg) December 29, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.