കണക്കിൽപെടാത്ത 10 ലക്ഷം രൂപയുമായി പിഡബ്ല്യൂഡി എഞ്ചിനീയർ പിടിയിൽ
ബെംഗളൂരു: കണക്കിൽ പെടാത്ത 10 ലക്ഷം രൂപയുമായി പൊതുമരാമത്ത് വകുപ്പിലെ ജൂനിയർ എഞ്ചിനീയറെ വിധാന സൗധയുടെ വെസ്റ്റ് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. പിഡബ്ല്യൂഡി ഉദ്യോഗസ്ഥനായ ജെ. ജഗദീഷിനെയാണ് പിടികൂടിയത്. ഇയാളെ ബെംഗളൂരു സിറ്റി പോലീസിന് കൈമാറി.
വിധാന സൗധയുടെ സുരക്ഷ ഗേറ്റിലെ പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്ന് പണം കണ്ടെത്തിയത്.
പണം മറ്റൊരാൾക്ക് കൈമാറുന്നതിനായി മാണ്ഡ്യയിലേക്കുള്ള യാത്രയിലായിരുന്നു താൻ എന്നും എന്നാൽ ഔദ്യോഗിക ജോലികൾ പൂർത്തിയാക്കാൻ വിധാന സൗധയിൽ അൽപ്പനേരം നിൽക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പോലീസിനോട് പറഞ്ഞു. എന്നാൽ, എന്തിനാണ് ഇത്രയും വലിയ തുക തന്റെ പക്കലുള്ളത് എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരണം നൽകുകയോ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ഇയാളിൽ നിന്റെ പണം കണ്ടെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാൻ ഉദ്യോഗസ്ഥന് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ചയും തൃപ്തികരമായ വിശദീകരണം നൽകുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടതിനാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അന്വേഷണത്തിൽ ഇടപെടില്ലെന്നും നിഷ്പക്ഷമായി അന്വേഷിക്കാൻ പോലീസിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ഒക്ടോബറിൽ സമാനമായി 1.9 കോടി രൂപ വിലമതിക്കുന്ന നോട്ടുകളുമായി ഒരു അഭിഭാഷകന്റെ കാർ വിധാന സൗധയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.