Follow the News Bengaluru channel on WhatsApp

കർണാടകയുടെ നിശ്ചലദൃശ്യത്തിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി

ബെംഗളൂരു: കർണാടകയുടെ നിശ്ചല ദൃശ്യത്തിന് റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ധാന്യ വിഭവങ്ങൾ സംബന്ധമായ വിഷയമായിരുന്നു സംസ്ഥാനം തയ്യാറാക്കിയ നിശ്ചല ദൃശ്യത്തിൻ്റെ പ്രമേയം. എന്നാൽ കേന്ദ്രസർക്കാരിന്റെ വിദഗ്‌ധസമിതി ആദ്യം ഇത് അംഗീകരിച്ചെങ്കിലും അവസാന റൗണ്ടിൽ തള്ളുകയായിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽനിന്ന് കർണാടകയുടെ നിശ്ചലദൃശ്യം നേരത്തേ ഒഴിവാക്കിയതിൽ സംസ്ഥാനത്ത് നിന്നും പ്രതിഷേധമുയർന്നിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 13 വർഷമായി കർണാടക റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും മികച്ച നിശ്ചലദൃശ്യത്തിനുള്ള രണ്ടാം സ്ഥാനം സംസ്ഥാനത്തിന് ലഭിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.