ഡിഎന്‍എ, ഐപിഎസ്; രണ്ട് ചിത്രങ്ങളുമായി വൻ തിരിച്ചുവരവിനൊരുങ്ങി ടിഎസ് സുരേഷ് ബാബു
12 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം വൻ തിരിച്ചുവരവിനൊരുങ്ങി സംവിധായകൻ ടിഎസ് സുരേഷ് ബാബു. രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ കെവി അബ്ദുള്‍ നാസറാണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. ഡിഎന്‍എ, ഐപിഎസ് എന്നാണ് ചിത്രങ്ങളുടെ പേര്. മമ്മൂട്ടിയാണ് രണ്ട് ചിത്രങ്ങളുടെയും ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്.
ഡിഎന്‍എയുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. പ്രതികാരം ഒരു കലയാണെങ്കില്‍ കൊലയാളി ഒരു കലാകാരനാണ് എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്. ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍പ്പെടുന്നതാണ് ഈ ചിത്രം. അഷ്‌കര്‍ സൗദാനാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഹണി റോസ്, നമിതാ പ്രമോദ്, ഗൗരി നന്ദ, സെന്തില്‍ രാജ്, പത്മരാജ് രതീഷ്, സുധീര്‍, ഇടവേള ബാബു, അമീര്‍ നിയാസ്, പൊന്‍വര്‍ണന്‍, ലക്ഷ്മി മേനോന്‍, അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. എകെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കും. കൊച്ചിയിലും ചെന്നൈയിലുമാണ് ചിത്രീകരണം നടക്കുക.
2011 ൽ പുറത്തിറങ്ങിയ ഉപ്പുക്കണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു അഞ്ച് സിനിമകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ് എന്നിവ വൻ ഹിറ്റുകളാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.