യുക്രൈനില്‍ ഹെലികോപ്ടര്‍ അപകടം; മന്ത്രി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു
യുക്രൈനില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ആഭ്യന്തര വകുപ്പ്് മന്ത്രി ഡെനിസ് മൊണാസ്റ്റിസ്‌കി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കിവിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബ്രോവറിയിലെ ഒരു കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിന് സമീപമാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. സംഭവ സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡെനിസ് മൊണാസ്റ്റിസ്‌കിയുടെ പ്രഥമ ഉപ മന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യുക്രൈന്റെ ദേശീയ അടിയന്തര സേവന ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് പോലീസ് മേധാവി ഐഹോര്‍ ക്ലിമെങ്കോ ഫേസ് ബുക്കില്‍ കുറിച്ചു. ഹെലികോപ്ടര്‍ താഴെ പതിച്ചയുടന്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികളെയും ജീവനക്കാരെയും ഉടന്‍ തന്നെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു.
അതേസമയം അപകട കാരണം എന്തെന്ന് വ്യക്തമല്ല. റഷ്യയോ യുക്രൈൻ അധികൃതരോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. നാശനഷ്ടങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.