മൈക്രോസോഫ്റ്റിൽ കൂട്ട പിരിച്ചുവിടൽ; 10000 ലേറെ ജീവനക്കാർക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ
ലോകോത്തര സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നതായി വാർത്തകൾ. 10000ലധികം ജീവനക്കാരെ കമ്പനി ഒഴിവാക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ ചുവടുപിടിച്ചാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്.
ആകെ ജീവനക്കാരിൽ 5 ശതമാനം ആളുകൾക്കാണ് കമ്പനിയിൽ നിന്ന് ഈ ആഴ്ച ജോലി നഷ്ടമാവുക. മൈക്രോസോഫ്റ്റിന് രണ്ട് ലക്ഷത്തി 20,000 ജീവനക്കാരാണ് ആകെ ഉള്ളത്. ഇതിൽ അഞ്ച് ശതമാനമെന്നത് ഏകദേശം 11,000 വരും. കഴിഞ്ഞ ഒക്ടോബറിൽ 1000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
അതേസമയം മൈക്രോസോഫ്റ്റ് ഇന്ന് തന്നെ അതിന്റെ എഞ്ചിനീയറിങ് ഡിവിഷനുകളില്‍ പിരിച്ചുവിടലുകള്‍ ആരംഭിക്കുമെന്നും ഒരു അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബെല്‍വ്യൂവിലെ 26 നില സിറ്റി സെന്റര്‍ പ്ലാസ ഒഴിയാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ജൂണ്‍ 2024 ന് ലീസ് അവസാനിക്കും. ലീസ് കാരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പിനിയുടെ തീരുമാനം. എന്നാല്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് സിറ്റി സെന്റര്‍ പ്ലാസ ഒഴിയാനുള്ള നീക്കത്തിന് പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. കമ്പനിയുടെ റെഡ്മണ്ട് കാമ്പസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനിക്കും. അതു കൊണ്ടാണ് ലീസ് കരാര്‍ പുതുക്കാത്തത് എന്നാണ് മൈക്രോസോഫ്റ്റ് വിശദീകരണം. അതേസമയം കമ്പനിയുടെ പ്രതിസന്ധികളും ഓഫീസ് ഒഴിവാക്കാനുള്ള കാരണമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.