സംസ്ഥാനത്തെ അംഗൻവാടികളിൽ ഫെബ്രുവരി മുതൽ എൻഇപി നടപ്പാക്കും
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 400 മുതൽ 500 വരെയുള്ള അംഗൻവാടികളിൽ ഫെബ്രുവരി മുതൽ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുമെന്ന് വിദ്യാഭ്യാസ, മന്ത്രി ബി. സി. നാഗേഷ് അറിയിച്ചു. ആദ്യഘട്ടത്തിൽ എൻഇപി നടപ്പാക്കുന്നത് പ്രാരംഭ ശിശു സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും (ഇസിസിഇ) മാത്രമായി പരിമിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഈ ഘട്ടത്തിൽ വൻ തോതിൽ എൻഇപി നടപ്പാക്കില്ല. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന അധ്യാപകർ കൂടുതൽ പ്രവർത്തന-അധിഷ്‌ഠിത പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.
അധ്യാപന സിലബസിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് അന്തിമരൂപം നൽകുകയാണെന്നും പുതുക്കിയ സിലബസ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ഫെബ്രുവരി മുതൽ അംഗൻവാടികളിൽ എൻഇപി നടപ്പാക്കി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
വരും വർഷങ്ങളിൽ 20,000 അംഗൻവാടികൾ എൻഇപി പാഠ്യപദ്ധതിയിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. നടപ്പ് അധ്യയന വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി എൻഇപി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.