അൽ-ഖ്വയ്ദ ബന്ധം; രണ്ട് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: ഭീകര സംഘടനയായ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് ബെംഗളൂരുവിൽ അറസ്റ്റിലായ രണ്ട് പേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.
അസം സ്വദേശി അക്തർ ഹുസൈൻ ലഷ്‌കർ എന്ന എം.ഡി. ഹുസൈൻ(25), പശ്ചിമബംഗാൾ സ്വദേശി അബ്ദുൽ അലീം മൊൻഡൽ എന്ന എം.ഡി. ജുബ (21) എന്നിവർക്കെതിരേയാണ് ബെംഗളൂരു എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 24-ന് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. നഗരത്തിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു അക്തർ. ഇയാളുടെ ഭീകരസംഘടനാ ബന്ധത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ച പോലീസ് തിലക് നഗറിലെ ഇയാളുടെ താമസസ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. അക്തറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ അലീം മൊൻഡലിനെ അറസ്റ്റു ചെയ്തത്.
സേലത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഓഗസ്റ്റ് 30-നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ഇരുവരും തീവ്രവാദ പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇവർ ഭീകരപ്രവർത്തനത്തിന് പരിശീലനം നേടാൻ അഫ്ഗാനിസ്താനിലേക്ക് പോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.