ലഹരിവിമുക്ത കേന്ദ്രത്തിൽ യുവാവ് മരിച്ചു; ജീവനക്കാർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ.
ശാംപുര കെ.ജി. ഹള്ളി സ്വദേശി ആരിഫ് നവാസ് ഖാനാ(43)ണ് മരിച്ചത്. സംഭവത്തിൽ കേന്ദ്രത്തിലെ ജീവനക്കാരനായ രവി, ലോഹിത് എന്നിവരെ യെലഹങ്ക ടൗൺ പോലീസ് അറസ്റ്റു ചെയ്തു. യെലഹങ്കയ്ക്ക് സമീപമുള്ള വീരസാഗരയിലെ ദീനബന്ധു റിഹാബിലിറ്റേഷൻ സെന്ററിലാണ് സംഭവം. ജനുവരി 11-നാണ് ലഹരിക്കടിമയായ ആരിഫ് നവാസ് ഖാനെ ഇവിടെ ബന്ധുക്കൾ പ്രവേശിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് ഇയാളുടെ മൃതദേഹം ജീവനക്കാർ യെലഹങ്ക ഗവ. ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഖാൻ ജീവനൊടുക്കിയതാണെന്നായിരുന്നു കേന്ദ്രത്തിലെ ജീവനക്കാരുടെ വിശദീകരണം. എന്നാൽ മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടതോടെ ഡോക്ടർമാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് ചോദ്യം ചെയ്തതോടെ ജീവനക്കാർ കുറ്റം സമ്മതിക്കുകയായിരുന്നു.
ഖാനെ മർദിച്ചതായി ജീവനക്കാർ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കുളിക്കാൻ ചൂടുവെള്ളം വേണമെന്ന് ഖാൻ നിർബന്ധം പിടിച്ചതിനെത്തുടർന്ന് ജീവനക്കാരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.