Follow the News Bengaluru channel on WhatsApp

60 കാരിയെ പുലി കടിച്ചു കൊന്നു

ബെംഗളൂരു: മൈസൂരുവിൽ 60 കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. ടി. നരസിപുരിലെ കനനായകഹള്ളി സ്വദേശി സിദ്ധമ്മയാണ് കൊല്ലപ്പെട്ടത്. വീടിന് പിറക് വശത്ത് വിറ കെടുക്കാൻ പോകവേയാണ് സിദ്ധമ്മയെ പുലി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സിദ്ധമ്മ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. മൈസൂരുവിൽ അടുത്ത മൂന്ന് മാസത്തിനിടെ പുലിയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. ടി. നരസിപുര എം.എൽ.എ എം.അശ്വിൻ കുമാർ, തഹസിൽദാർ ഗീത, വനം വകുപ്പ് അധികൃതർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ഡിസംബറിൽ ടി.നരസിപുരയിൽ പുലിയുടെ ആക്രമണത്തിൽ ഒരു കോളേജ് വിദ്യാർഥിനിയും ഒക്ടോബറിൽ മറ്റൊരു കോളോജ് വിദ്യാർഥിനിയും കൊല്ലപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം വ്യാപകമായതോടെ വനംവകുപ്പ് കെണി ഒരുക്കിയെങ്കിലും 2 എണ്ണത്തെ മാത്രമെ പിടികൂടാൻ സാധിച്ചിട്ടുള്ളു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.