പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് വാടക നൽകാതെ മുങ്ങിയ പ്രതി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 23 ലക്ഷം രൂപയുടെ വാടക നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് ഡൽഹി പോലീസ് പിടികൂടിയത്.
നാല് മാസത്തെ വാടക നൽകാതെയായിരുന്നു പ്രതി ഹോട്ടലിൽ നിന്ന് മുങ്ങിയത്. ആബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഹോട്ടലിലെ 427-ാം നമ്പർ മുറിയെടുത്ത ഇയാൾ നവംബർ 20-ന് വാടക നൽകാതെ ഹോട്ടലിൽ നിന്ന് മുങ്ങി. വാടകയ്ക്കു പുറമെ മുറിയിലെ വെള്ളിപാത്രങ്ങളും പേൾ ട്രേയും ഇയാൾ മോഷ്ടിച്ചതായും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാൽ 11.5 ലക്ഷം രൂപ മാത്രമാണ് ഇയാൾ നൽകിയത്. നവംബർ 20-ന് അതേ തീയതിയിലുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജീവനക്കാർക്ക് കൈമാറി. എന്നാൽ, ചെക്ക് മടങ്ങിയതോടെ ഹോട്ടലിന്റെ ജനറൽ മാനേജർ അനുപം ദാസ് ഗുപ്തയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അബുദാബി ഷെയ്ക്കുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്ന് ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നു. ഇന്ത്യയിൽ വ്യവസായ ആവശ്യങ്ങൾക്കായി വന്നതാണെന്നും ഇയാൾ പറഞ്ഞിരുന്നു. ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഒരു ബിസിനസ് കാർഡും യു.എ.ഇ റെസിഡന്റ് കാർഡും ഇയാൾ നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.