ബെംഗളൂരുവിൽ വീണ്ടും മൊബൈൽ ടവർ മോഷണം പോയി
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും മൊബൈൽ ടവർ മോഷണം പോയി. നോർത്ത് ബെംഗളൂരുവിലെ രാജാജിനഗറിൽ നിന്നാണ് ടവർ മോഷണം പോയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് നഗരത്തിലെ വൈറ്റ്ഫീൽഡ് ഡിവിഷനിലുള്ള മഹാദേവപുരയിൽ നിന്ന് മൊബൈൽ ടവർ മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സമാന സംഭവം നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ ഈ രണ്ട് കേസുകളിലും പരാതിക്കാരൻ ഒന്നുതന്നെയാണ്. നഗരത്തിലെ വ്യത്യസ്ത മൊബൈൽ ടവറുകൾ പരിപാലിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള ഒരു എക്സിക്യൂട്ടീവ് ആണ് രണ്ടു കേസുകളിലും പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ആദ്യ പരാതി മഹാദേവപുര പോലീസിലും ഇപ്പോഴത്തെ പരാതി സുബ്രഹ്മണ്യനഗർ പോലീസിലുമാണ് നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിനും സെപ്റ്റംബറിനും ഇടയ്ക്കാണ് ടവർ മോഷണം പോയ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.
മഹാദേവപുരയിലെ ഗരുഡാചാർപാളയയിലെ ഗോശാല റോഡിൽ നിന്ന് ഒരു ടവറും അതിന്റെ ഡീസൽ ജനറേറ്ററും ബാറ്ററി ബാങ്കും ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും മോഷ്ടിച്ചതായിരുന്നു ആദ്യത്തെ സംഭവം. രാജാജിനഗർ ഒന്നാം ബ്ലോക്കിൽ നിന്നാണ് രണ്ടാമത്തെ മോഷണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ മോഷണം പോയ ടവർ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ഏകദേശം 16 ലക്ഷം രൂപയാണ്.
രണ്ട് സംഭവങ്ങളും ഒരുമിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്ന് സിറ്റി പോലീസ് മേധാവി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.