സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ കുട്ടികളെ ചേർത്ത സ്വകാര്യ സ്കൂളിനെതിരെ നോട്ടീസ്
ബെംഗളൂരു: സിബിഎസ്ഇയുടെ നടത്തിപ്പ് അംഗീകാരമില്ലാതെ കുട്ടികളെ ചേർത്ത ബെംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്കൂളിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ).
ഓർക്കിഡ് ഇന്റർനാഷണൽ സ്കൂളിന്റെ നാഗർഭാവി ബ്രാഞ്ചിനാണ് നോട്ടീസ് ലഭിച്ചത്. നിയമവിരുദ്ധമായി കുട്ടികളെ ചേർക്കുന്നത് നിർത്താനും നോട്ടിസിൽ ബിഇഒ ആവശ്യപ്പെട്ടു. സിബിഎസ്ഇയുടെ അംഗീകാരം ലഭിച്ചതായാണ് സ്കൂൾ നേരത്തെ രക്ഷിതാക്കളോടും മറ്റു അധികാരികളോടും പറഞ്ഞിരുന്നത്. സ്കൂളിന് കർണാടക സ്റ്റേറ്റ് ബോർഡ് അംഗീകാരമാണ് നിലവിലുള്ളത്. എന്നാൽ തങ്ങൾ സിബിഎസ്ഇ അംഗീകൃത സ്ഥാപനമാണെന്ന് പറഞ്ഞാണ് സ്കൂൾ വിദ്യാർഥികളെ ചേർത്തിരുന്നത്. സമാനമായ ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നൽകുന്ന നാലാമത്തെ നോട്ടീസാണിത്.
സംഭവത്തിൽ സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. കൂടാതെ ഫീസ് തിരികെ നൽകാനും രക്ഷിതാക്കൾ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. ഓർക്കിഡ് ഇന്റർനാഷണൽ സ്‌കൂൾ കിന്റർഗാർട്ടൻ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് ആയി ഒരു ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഒമ്പത്, പത്ത് ക്ലാസുകൾക്ക് 1.6 ലക്ഷം രൂപ വരെയാണ് ഫീസ്.
സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറായിട്ടില്ല. നോട്ടീസ് നൽകിയതിന് പുറമെ വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിഇഒ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.