അമിത്ഷാ 28 ന് കർണാടകയിൽ
ബെംഗളൂരു: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ 28 ന് കര്‍ണാടക സന്ദര്‍ശിക്കും. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്-ബെളഗാവി എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പാര്‍ട്ടി റാലികളില്‍ അദ്ദേഹം പങ്കെടുക്കും.
ഹുബ്ബള്ളിയില്‍ 27 ന് എത്തുന്ന അമിത്ഷാ 28 ന് കെ.എല്‍.ഇ കോളേജിന്റെ 75-ാമത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം തന്നെ ധാര്‍വാഡ് ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയുടെ നിര്‍മാണത്തിന് തറക്കലിടും. കുണ്ഡഗോലില്‍ നടക്കുന്ന പാര്‍ട്ടിയുടെ വിജയ സങ്കല്‍പ്പ അഭിയാനയില്‍ പങ്കെടുക്കും. ഇതിന് പുറമെ ബെളഗാവി എം.കെ. ഹുബ്ബള്ളിയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ബി.എസ്. യെദിയൂരപ്പ, കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി എന്നിവര്‍ ഇരുജില്ലകളിലേയും പരിപാടികളില്‍ പങ്കെടുക്കും. മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 244 സീറ്റുകളില്‍ 150 എണ്ണത്തില്‍ വിജയം നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.