ജീവനക്കാരെ പിരിച്ചുവിടാൻ ഐബിഎമ്മും; 3900 പേർക്ക് ജോലി നഷ്ടമാകും
ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ സ്ഥാപനമായ ഐബിഎം.
3900 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ലക്ഷ്യമിട്ട വരുമാനം കണ്ടെത്താനാകാതെ വരികയും ചില സ്വത്തുവകകൾ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സ്ഥാപനം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
പിരിച്ചു വിടൽ നടപടി കാരണം ജനുവരി-മാർച്ച് കാലയളവിൽ 300 ദശലക്ഷം ഡോളർ ചെലവുണ്ടാക്കുമെന്ന് ഐബിഎം വക്താക്കൾ പറഞ്ഞു. കമ്പനിയുടെ തൊഴിലാളികളിൽ 1.5 ശതമാനം പേരെ മാത്രമാണ് പിരിച്ചുവിടുന്നത്.
ബിഗ് ടെക് കമ്പനികൾ മുതൽ വാൾ സ്ട്രീറ്റ് ബാങ്കിങ് ഭീമൻമാർ വരെയുള്ള യു.എസ് കമ്പനികൾ ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ വൻ തോതിൽ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഐബിഎമ്മിന്റെ ചെലവ് ചുരുക്കൽ വേണ്ട വിധത്തിലായില്ലെന്നാണ് വിദഗ്ധാഭിപ്രായം.
2022ൽ 10 ബില്യൺ ഡോളർ ലക്ഷ്യമിട്ടിടത്ത് 9.3 ബില്യൺ ഡോളർ മാത്രമേ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചുള്ളു. ഈ വർഷവും ദുർബലാവസ്ഥയിൽ തന്നെയായിരിക്കും സാമ്പത്തികംമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.