പത്മ പുരസ്കാരത്തിൽ തിളങ്ങി കർണാടക
ബെംഗളൂരു: പത്മ പുരസ്കാരങ്ങളുടെ നിറശോഭയിൽ കർണാടക. സംസ്ഥാനത്തു നിന്നും എട്ടുപേർക്കാർക്ക് ഇത്തവണ പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. ഒരു പത്മവിഭൂഷണും രണ്ട് പത്മഭൂഷണും അഞ്ച് പത്മശ്രീയുമാണ് കർണാടകത്തിന് ലഭിച്ചത്. മുൻമുഖ്യമന്ത്രിയും മുൻവിദേശകാര്യമന്ത്രിയുമായ എസ്.എം. കൃഷ്ണയ്ക്കു പത്മവിഭൂഷണും പ്രമുഖ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ, ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധ മൂർത്തി എന്നിവർക്ക് പത്മഭൂഷണും ലഭിച്ചു.
പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിലാണ് കൃഷ്ണയ്ക്ക് പുരസ്കാരം. കർണാടകയുടെ 16 – മത് മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ മൻമോഹൻ സിങ് സർക്കാറിൽ വിദേശ കാര്യ മന്ത്രിയായിരുന്നു. സാഹിത്യവിഭാഗത്തിലാണ് ഭൈരപ്പയ്ക്ക് പുരസ്കാരം ലഭിച്ചത്. സാമൂഹിക സേവനവിഭാഗത്തിലാണ് സുധ മൂർത്തിയ്ക്ക് പുരസ്കാരം ലഭിച്ചത്.
ഖാദർ വല്ലി ദുഡേകുള (സയൻസ് ആൻഡ് എൻജിനിയറിങ്), റാണി മാച്ചയ്യ (ആർട്‌സ്), പി. മുനിവെങ്കടപ്പ (ആർട്‌സ്), ഷാ റഷീദ് അഹമ്മദ് ക്വാദ്രി (ആർട്‌സ്), എസ്. സുബ്ബരാമൻ (ആർക്കിയോളജി) എന്നിവരാണ് സംസ്ഥാനത്തു നിന്നും പത്മശ്രീക്ക് അർഹരായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.