കർണാടകയിലെ ആദ്യ മൊബൈൽ ശ്മശാനം പ്രവർത്തനമാരംഭിച്ചു
ബെംഗളൂരു: കർണാടകയിലെ ആദ്യത്തെ മൊബൈൽ ശ്മശാനം ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലുള്ള മുദൂരിൽ ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് മൊബൈൽ ശ്മശാനം ക്രമീകരിച്ചതെന്ന് മുദൂർ പ്രാഥമിക കാർഷിക സഹകരണ സംഘം സൊസൈറ്റി പ്രസിഡന്റ് വിജയ ശാസ്ത്രി പറഞ്ഞു.
മുദൂർ ഗ്രാമത്തിൽ 600 ഓളം വീടുകളുണ്ട്. എന്നാൽ ആരെങ്കിലും മരിച്ചാൽ മൃതദേഹം 40 കിലോമീറ്റർ ചുമന്ന് അകലെയുള്ള കുന്ദാപുരയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകണം. ഗ്രാമീണരുടെ ദുരിതം കണക്കിലെടുത്ത് സൊസൈറ്റി കേരളത്തിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് 5.8 ലക്ഷം രൂപ ചെലവിൽ മൊബൈൽ ശ്മശാനം വാങ്ങിയത്.
10 കിലോ ഭാരമുള്ള ഈ ഉപകരണം ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കത്തിക്കാൻ സാധിക്കും. ഈ സേവനത്തിന് ഫീസ് ഈടാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ശ്മശാനത്തിനുള്ളിൽ ഭൗതികാവശിഷ്ടങ്ങൾക്ക് വേണ്ടി നടത്തേണ്ട എല്ലാ പരമ്പരാഗത ആചാരങ്ങളും നടത്താൻ അനുവാദമുണ്ട്. സംസ്കാര ചടങ്ങിൽ പുകയോ ദുർഗന്ധമോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.