ബെംഗളൂരുവിൽ 12 മീറ്ററിലധികം ഉയരമുള്ള മെട്രോ തൂണുകളുടെ നിർമാണങ്ങൾ നിർത്തിവെക്കും
ബെംഗളൂരു: ബെംഗളൂരുവിൽ 12 മീറ്ററിന് മുകളിൽ ഉയരമുള്ള മെട്രോ തൂൺ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) പ്രൊഫസർ ചന്ദ്ര കിഷന്റെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് നടപടി.
ഇക്കഴിഞ്ഞ ജനുവരി 10 ന് നഗരത്തിലെ മെട്രോ തൂൺ തകർന്ന് രണ്ട് മരണങ്ങൾ സംഭവിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ തൂണുകൾക്ക് ബലം ഇല്ലെന്നും 12 മീറ്റർ ഉയരമുള്ള മെട്രോ തൂൺ നിർമ്മിക്കാനുള്ള മാനദണ്ഡം പുനപരിശോധിക്കണമെന്നും ഐ.ഐ.എസ്.സി. വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് നിലവിലുള്ള എസ്ഒപികൾ മാറ്റാനാണ് ബിഎംആർസിഎൽ തീരുമാനം.
നഗരത്തിൽ സെൻട്രൽ സിൽക്ക് ബോർഡിനെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 2എ, 2ബി മെട്രോ ഘട്ടങ്ങളിൽ 12 മീറ്ററിനു മുകളിലുള്ള തൂണുകളുടെ നിർമാണം നിർത്തിവയ്ക്കുമെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.
12 മീറ്ററിൽ താഴെയുള്ള മെട്രോ തൂണുകൾ ബലപ്പെടുത്തൽ പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ഐഐഎസ്‌സി റിപ്പോർട്ട് അനുസരിച്ച് തൂണുകൾ നിർമ്മിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും പർവേസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.