ബെംഗളൂരുവിൽ 30 പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ കൂടി തുറക്കും
ബെംഗളൂരു: നഗരത്തിലുടനീളം 30 പ്രീ-പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ തുറക്കുക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്.
യാത്രക്കാരുടെ ആവശ്യവും തിരക്കും കണക്കിലെടുത്ത് ഓട്ടോ സ്റ്റാൻഡുകൾ തുറക്കാൻ തന്ത്രപ്രധാനമായ സ്ഥലങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിൽ ഇതിനകം 14 പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിക്കുന്നുണ്ട്.
ബിഎംആർസിഎല്ലുമായി സഹകരിച്ച് ഇന്ദിരാനഗർ, ബൈയ്യപ്പനഹള്ളി, ഐടിപിഎൽ, ചന്നസാന്ദ്ര, കോണനകുണ്ടെ, ജ്ഞാനഭാരതി, സെന്റ് ജോൺസ് ഹോസ്പിറ്റൽ, കോറമംഗലയിലെ പാസ്‌പോർട്ട് ഓഫീസ്, മാറത്തഹള്ളി ഔട്ടർ റിംഗ് റോഡ് ജംഗ്ഷൻ, കെംഗേരി സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്, നയന്തഹള്ളി റിംഗ് റോഡ് ജംഗ്ഷൻ, സജ്ജൻ റാവു സർക്കിൾ, ലാൽബാഗ് വെസ്റ്റ് ഗേറ്റ്, ജയനഗർ 4-ാം ബ്ലോക്ക്, നെലഗദരനഹള്ളി ക്രോസ് തുടങ്ങിയ സ്റ്റേഷനുകളിലാണ് ട്രാഫിക് പോലീസ് പുതിയ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് തുറക്കുന്നത്.
ലക്ഷ്യസ്ഥാനം, വാഹന നമ്പർ, ഡ്രൈവറുടെ പേര് എന്നിവയുടെ വിശദാംശങ്ങൾ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഹാൻഡ്‌ഹെൽഡ് മെഷീനിൽ രേഖപ്പെടുത്തും. ഈ മെഷീൻ യാത്രയ്ക്കനുസരിച്ച് കിലോമീറ്ററിന് 15 രൂപ നിരക്കിൽ ഓട്ടോ നിരക്ക് കണക്കാക്കുമെന്നും ഒരു രസീത് പ്രിന്റ് ചെയ്യുമെന്നും ട്രാഫിക് പോലീസ് കമ്മീഷണർ എം. എ. സലീം പറഞ്ഞു.
നേരത്തെ, നഗരത്തിൽ 16 പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ ഉണ്ടായിരുന്നെങ്കിലും ഇവ നിലവിൽ പ്രവർത്തിക്കുന്നില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.