കർണാടകയിൽ ബ്രാഹ്മണൻ മുഖ്യമന്ത്രി ആയേക്കുമെന്ന് കുമാരസ്വാമി

ബെംഗളൂരു: കർണാടകയിൽ ബിജെപി ജയിച്ചാൽ ബ്രാഹ്മണൻ മുഖ്യമന്ത്രിയാകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച്.ഡി. കുമാരസ്വാമി. നിലവിലെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ ആർഎസ്എസ് ബിജെപിക്ക് നിർദേശം നൽകിക്കഴിഞ്ഞെന്നും കുമാരസ്വാമി ആരോപിച്ചു.
ലിംഗായത്ത്, വൊക്കലിഗ, ദളിത്, ഗോത്ര, കുരുബ, മറ്റ് അഹിന്ദ എന്നീ വിഭാഗങ്ങൾ ചേർന്നാലാണ് കർണാടക ജനസംഖ്യയുടെ 76 ശതമാനം പൂർത്തിയാകുന്നത്. വർഷങ്ങളായി ഈ വിഭാഗങ്ങളിൽ നിന്നൊരാളാണ് കർണാടകയിൽ മുഖ്യമന്ത്രിപദവി അടക്കമുള്ള മന്ത്രി സ്ഥാനങ്ങളിലെത്താറ്. ബ്രാഹ്മണർ വെറും 3 ശതമാനം മാത്രമേ കർണാടകയിലുള്ളൂ. ഇതിലൊരാൾ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞാൽ മറ്റ് സമൂഹങ്ങൾ അടങ്ങിയിരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.എന്നാൽ
പരാജയഭീതി കൊണ്ടാണ് ജെഡിഎസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബിജെപി വക്താക്കൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടികളിലും ബിജെപി കോർ കമ്മിറ്റി, നിർവാഹക സമിതി യോഗങ്ങളിലടക്കം സജീവ സാന്നിധ്യമാണ് പ്രഹ്ലാദ് ജോഷി. മുഖ്യമന്ത്രി പദവിയിൽ നിന്നും ബി. എസ്. യെദിയൂരപ്പ വിരമിച്ചതോടെ കർണാടക ബിജെപിയിൽ ഉടലെടുത്ത നേതൃപ്രതിസന്ധിയുടെ മർമ്മത്തുള്ള അടിയാണ് കുമാരസ്വാമിയുടെ ഈ പുതിയ പ്രസ്താവന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.