തുർക്കി, സിറിയ ഭൂകമ്പം; മരണം 3800 കവിഞ്ഞു, ദൃശ്യങ്ങൾ

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3800 കവിഞ്ഞു. കനത്ത മഞ്ഞുവീഴ്ച്ച ഉള്ളതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. തുർക്കിയിൽ 5000ൽ അധികം കെട്ടിടങ്ങളാണ് തകർന്ന് വീണത്. കനത്ത തണുപ്പിൽ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവിൽ കഴിയുന്നത്. മഞ്ഞും മഴയും കടുത്ത തണുപ്പുമുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കി. പത്ത് പ്രവിശ്യകളിലായി തുർക്കിയിലെ അഡന, ദിയാർബകിർ ഉൾപ്പെടെയുള്ള മേഖലകളാണ് വലിയതോതിൽ ബാധിക്കപ്പെട്ടത്. ഇസ്‌കെന്ദെരുണിൽ ആശുപത്രി തകർന്നുവീണു. ഗസിയെന്റെപിലെ പ്രസിദ്ധമായ കൊട്ടാരത്തിനും വലിയ കേടുപാടുണ്ടായി. ഇരുരാജ്യങ്ങളിലും പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളാണ് നിലം പതിച്ചത്. ഉറങ്ങിക്കിടന്ന ആയിരക്കണക്കിന് ആളുകൾ കെട്ടിടങ്ങൾക്ക് അടിയിലായി. വൻ ദുരന്തം ഉണ്ടായതിനെ തുടർന്ന് 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി പ്രഡിസന്റ് റജെബ് തയ്യിപ് എർദോഗൻ. മരണസംഖ്യയിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് എർദോഗൻ പറഞ്ഞു.
ทุกอย่างมันดูปกติมาก จนกระทั่งเราเห็นว่ามันเกิดขึ้นจริงๆ #PrayForTurkey #earthquakes #Turkey #แผ่นดินไหว #ตุรกี pic.twitter.com/GCOdas9Nbx
— เมื่อไหร่มึงจะออก อส 🏳️🌈 #สมรสเท่าเทียม (@aiueo19921992) February 6, 2023
തുർക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ് റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. കെയ്‌റോവരെ അതിന്റെ പ്രകമ്പനമുണ്ടായി. ഗസിയെന്റെപിൽനിന്ന് 33 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽനിന്ന് 18 കിലോമീറ്റർ ആഴത്തിലാണ് പ്രഭവസ്ഥാനം. ഇതിന് 100 കിലോമീറ്റർ അകലെ പ്രാദേശിക സമയം പകൽ 1.30നാണ് (ഇന്ത്യൻ സമയം വെെകിട്ട് നാല്) രണ്ടാമത്തെ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷമാണ് മൂന്നാമത്തെ ഭൂകമ്പം ഉണ്ടായത്. തീവ്രത ആറ്.
സിറിയൻ അതിർത്തിയോട് ചേർന്ന തെക്ക് കിഴക്കൻ തുർക്കിയിൽ പുലർച്ചെയാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അതിശക്തമായ ഭൂചലനം. പിന്നീട് തീവ്രതയുള്ള നിരവധി തുടർചലനങ്ങൾ ഉണ്ടായി. ഇറാഖ്, ജോർജിയ, സൈപ്രസ്, ലെബനൺ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി.
บางคนถึงกลับกระโดดลงมาเพื่อหนี 🥲 #PrayForTurkey #earthquakes #Turkey #แผ่นดินไหว #ตุรกี pic.twitter.com/nSIBiUGITu
— เมื่อไหร่มึงจะออก อส 🏳️🌈 #สมรสเท่าเทียม (@aiueo19921992) February 6, 2023
ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദുരന്തബാധിതർക്ക് സഹായ വാഗ്ദാനവുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയും പ്രത്യേക തിരച്ചില്‍ സംഘത്തെ അയക്കുന്നുണ്ട്. ദേശീയദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന എൻഡിആർഎഫിന്റെ രണ്ടു സംഘമാണ് പുറപ്പെട്ടത്. അവശ്യമരുന്നുമായി ഡോക്ടർമാരുള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കി. അടിയന്തര ദുരിതാശ്വാസ നടപടി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തരയോഗം വിളിച്ചു ചേർത്തു.
Team of NDRF personnel with a specially trained dog squad along with necessary equipment departs for Turkey, for search & rescue operations.#Turkey was hit by three consecutive devastating earthquakes of magnitude 7.8, 7.6 & 6.0 yesterday, killing more than 3,400 people. pic.twitter.com/xGfS6AGBOp
— ANI (@ANI) February 7, 2023
തുർക്കിയിലെ ദുരന്തബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10 ദിവസത്തേക്ക് അടച്ചിട്ടു. ഇവിടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമെന്ന് പ്രസിഡന്റ് രജപ് ത്വയിബ് എർദോഗൻ ട്വീറ്റ് ചെയ്തു.
നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി. സിറിയയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
เกิดมาไม่เคยพบไม่เคยเห็นเลยจริงๆ "แสงแผ่นดินไหว" ที่เกิดจากแรงเสียดทานแม่เหล็กระหว่างรอยเลื่อนเปลือกโลก#PrayForTurkey #earthquakes #Turkey #แผ่นดินไหว #ตุรกี pic.twitter.com/GgVgHJY1UJ
— เมื่อไหร่มึงจะออก อส 🏳️🌈 #สมรสเท่าเทียม (@aiueo19921992) February 6, 2023
Video from inside Turkish hotel and in NY USA home.#Earthquakes pic.twitter.com/9y5YR5siIB
— ROUTz Niagara (@RoutzNiagara) February 6, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.