കർണാടയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്‌ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അടൽ ബിഹാരി വാജ്പേയി സർക്കാർ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളേക്കാൾ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കുട്ടികൾ നല്ല അന്തരീക്ഷത്തിലാണ് പഠിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങൾ പഴക്കമുളള സ്‌കൂളുകൾ പൊളിച്ചാണ് ആധുനിക രീതിയിലുളള സ്‌കൂളുകൾ ബിബിഎംപി നിർമിക്കുന്നത്.
ഈ സ്കൂളുകളിൽ അടുത്ത വർഷത്തോടെ 15,000 അധ്യാപകരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ സ്‌കൂളുകളിൽ സ്വകാര്യ സ്‌കൂളുകളേക്കാൾ മികച്ച ആധുനിക ലബോറട്ടറികളാണുള്ളത്. 6000 കുട്ടികൾ പഠിക്കുന്ന നാല് സ്‌കൂളുകളാണ് നവീകരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ചേരിപ്രദേശത്ത് താമസിക്കുന്നവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കും പഠിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ ജനങ്ങൾ സർക്കാർ സ്‌കൂളുകളും സർക്കാർ ആശുപത്രികളെയും കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
