ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് സംഘടിപ്പിച്ച പതിനഞ്ചാമത് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം സമാപിച്ചു. ശനി, ഞായർ എന്നിങ്ങനെ രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ പതിനായിരങ്ങളാണ് ബാബുസപാളയ അഗര റെയിൽവേഗേറ്റിന് സമീപത്തെ ഉത്സവ നഗരിയിലേക്ക് എത്തിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവം നടന്നിരുന്നില്ല. മുൻ വർഷങ്ങളെക്കാൾ ഏറെ ഇത്തവണ ജനപങ്കാളിത്തമുണ്ടായതായി സംഘാടകർ പറഞ്ഞു.
ശനിയാഴ്ച ശബരിമല മുൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതിഹോമത്തോടെയാണ് മഹോത്സവം തുടങ്ങിയത്. ഞായറാഴ്ച തിരുവപ്പന തിറ, സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം, മഹാ അന്നദാനം, പള്ളിവേട്ട, മധു ബാലകൃഷ്ണൻ നയിച്ച ഗാനമേള, നൃത്തനൃത്ത്യങ്ങൾ, കൂപ്പൺ നറുക്കെടുപ്പ്, തിരുമുടിയഴിക്കൽ എന്നിവ നടന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
