കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് കർണാടക ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് കർണാടക ആർടിസി. ഡ്രൈവർമാരുടെ കുറവ് ട്രിപ്പുകളെ ബാധിക്കാൻ തുടങ്ങിയതോടെ ആണ് പുതിയ തീരുമാനം.
ആദ്യഘട്ടത്തിൽ രാമനഗര, ചാമരാജ് നഗർ ഡിവിഷനുകളിലാണ് ഡ്രൈവർമാരെ നിയോഗിച്ചിരിക്കുന്നത്. 23,000 രൂപ ശമ്പളത്തിന് പുറമേ സർവീസിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരുശതമാനം കമ്മിഷനും മറ്റ് അലവൻസുകളും ഇവർക്ക് ലഭിക്കും. സർക്കാറിന് ബാധ്യതകളില്ലാതെ ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ 100 ഡ്രൈവർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. മംഗളൂരു, പുത്തൂർ ഡിവിഷനുകളിലായി 250 ഡ്രൈവർമാരെക്കൂടി നിയോഗിക്കാനുള്ള അന്തിമ നടപടികൾ പൂർത്തിയായി വരുകയാണ്. 2,000-ത്തോളം ഡ്രൈവർമാരുടെ കുറവ് കർണാടക ആർടിസിയിലുണ്ടെന്നാണ് കണക്ക്. എന്നാൽ നാലുവർഷത്തോളമായി നിയമനങ്ങളൊന്നും നടന്നിട്ടില്ല. ഡ്രൈവർമാരില്ലാത്തതിനാൽ ഗ്രാമീണ മേഖലകളിലെ ചില റൂട്ടുകളിൽ വ്യാപകമായി ട്രിപ്പ് റദ്ദാകുന്ന സാഹചര്യമുണ്ടായതോടെ അധികൃതർക്കെതിരേ വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങളുയർന്നിരുന്നു.
ഇതോടെയാണ് താൽകാലികമായി ഡ്രൈവർമാരെ നിയോഗിക്കാനുള്ള തീരുമാനമുണ്ടായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.