ആശ വർക്കർമാർക്കുള്ള ശമ്പളം വർധിപ്പിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ആശാ വർക്കർമാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സത്യസന്ധമായ ശ്രമങ്ങൾ നടത്തുമെന്നും ശമ്പളം വർധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ.
ആശാ വർക്കർമാരുടെ ശമ്പളത്തിൽ 1000 രൂപ വർധിപ്പിക്കുമെന്നും ഡോ. സുധാകർ അറിയിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ കന്നി ബജറ്റിൽ ഇവരുടെ ശമ്പളത്തിൽ 1000 രൂപ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഉടൻ നടപ്പിലാക്കുമെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പ് നൽകി.
നേരത്തെ ശമ്പളത്തിൽ 2000 രൂപ വർധനവ് ആവശ്യപ്പെട്ട് ആശ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
അടുത്തിടെ അഞ്ച് കോടി രൂപയുടെ ക്ഷേമനിധി രൂപീകരിക്കണമെന്ന് ആശാ വർക്കർമാർ ആവശ്യപ്പെട്ടതായും ഇത് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.
കൂടാതെ 10 വർഷത്തെ സേവനത്തിന് ശേഷമോ അല്ലെങ്കിൽ 60 വയസിനു ശേഷമോ ആശാ വർക്കർമാർക്ക് പെൻഷൻ തുക നൽകണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ആശാ വർക്കർമാർ വഹിച്ച പങ്കിനെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുകയും അവരെ ആരോഗ്യ പോരാളികൾ എന്ന് പോലും വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡോ. സുധാകർ പറഞ്ഞു. രാജ്യത്ത് 10 ലക്ഷം ആശാ വർക്കർമാർ ഉണ്ടെന്നും സർക്കാരിന് അവരെക്കുറിച്ച് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.