കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് തമിഴ് മത്സ്യത്തൊഴിലാളി മരിച്ചു

ബെംഗളൂരു: ആനവേട്ടക്കാരൻ ആണെന്ന് തെറ്റിദ്ധരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതായി ആരോപണം.
തമിഴ്നാട് സേലത്തെ കൊളത്തൂർ സ്വദേശിയായ രാജയാണ് കൊല്ലപ്പെട്ടത്. രാജയുൾപ്പെടെ നാലു മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ 14നാണ് കാവേരി-പാലാർ നദിയുടെ സംഗമസ്ഥാനമായ ആദിപാലാറിൽ മത്സ്യബന്ധനത്തിന് എത്തിയത്.
ആനവേട്ടക്കാരെന്ന് തെറ്റിദ്ധരിച്ച് ഇവർക്കുനേരെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തുവെന്നാണ് ആരോപണം. വെടിയേറ്റ് നദിയിൽ വീണ രാജയെ കാണാതായി. മറ്റു മൂന്നുപേർ നീന്തി രക്ഷപെടുകയും ചെയ്തു. ഇന്നലെ രാജയുടെ മൃതദേഹം സേലം ജില്ലയിലെ മേട്ടരിൽ നദിയിൽ ഇന്നലെ കണ്ടെത്തുകയായിരുന്നു. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പിലാണ് രാജ കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. തുടർന്ന് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ ഉൾപ്പെടെ കക്ഷികൾ സംഭവത്തിൽ ശക്തമായി അപലപ്പിച്ചു.
മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിൽ കർണാടക വനംവകുപ്പ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് വിശദീകരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലെത്തിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
