ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ സൈക്കിൾ പദ്ധതി നിർത്തലാക്കി

ബെംഗളൂരു: സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ സൈക്കിൾ പദ്ധതി സർക്കാർ നിർത്തലാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി നടപ്പാക്കിയിരുന്നില്ല. ആദ്യ രണ്ട് വർഷം കോവിഡ് കാരണം രണ്ട് വർഷം സ്കൂളുകൾ അടച്ചിടുകയും 2022-23 അധ്യയന വർഷത്തിൽ സൈക്കിളുകൾ വിതരണം ചെയ്യുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സമർപ്പിച്ച നിർദേശം ധനവകുപ്പ് നിരസിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ബജറ്റിൽ പദ്ധതിയെക്കുറിച്ചോ ഇതിനായുള്ള ഫണ്ടിനെക്കുറിച്ചോ പരാമർശിച്ചിട്ടില്ല.
2006-07 അധ്യയന വർഷത്തിൽ മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പയാണ് പദ്ധതി നടപ്പിലാക്കിയത്. ഏഴാം ക്ലാസിന് ശേഷം സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതി നടപ്പാക്കിയ ആദ്യ വർഷം സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് മാത്രമായിരുന്നു സൈക്കിളുകൾ വിതരണം ചെയ്തിരുന്നത്. പിന്നീട് അടുത്ത വർഷം ഇത് ആൺകുട്ടികളിലേക്കും വ്യാപിപ്പിച്ചു.
എന്നാൽ നിലവിൽ സൈക്കിളുകളുടെ വില വർധനവാണ് പദ്ധതി നിർത്തലാക്കാനുള്ള ഒരു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി നടപ്പാക്കണമെങ്കിൽ ബജറ്റിൽ 800 കോടി രൂപ അധികമായി ആവശ്യം വരും. എന്നാൽ ഈ തുക നിലവിൽ മറ്റു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
