ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പണമില്ല; ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം

സംസ്ഥാന യുവജന കമ്മിഷന്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലെന്നറിയിച്ച് ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം. 26 ലക്ഷം രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പളക്കുടിശ്ശിക ഉള്‍പ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റില്‍ 76.06 ലക്ഷം രൂപയാണ് യുവജന കമ്മിഷന് അനുവദിച്ചത്. ഇത് തികയാഞ്ഞതോടെ ഡിസംബറില്‍ വീണ്ടും 9 ലക്ഷം രൂപ അനുവദിച്ചു.
ഇതുകൂടാതെയാണ് 18 ലക്ഷം രൂപ വീണ്ടും അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ല. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ട്രഷറി വഴി മാറ്റുന്നതിന് ധനവകുപ്പിന്‍റെ അനുമതി തേടണമെന്ന് സര്‍ക്കുലറും ഇറക്കി. ഈ ഘട്ടത്തിലാണ് പണമില്ലെന്ന പരാതി യുവജന കമ്മിഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.
8.5 ലക്ഷം രൂപയാണ് ചിന്തയ്ക്ക് ഇനിയും ശമ്പള കുടിശ്ശികയായി ലഭിക്കാനുള്ളത്. ഇതുള്‍പ്പെടെയുള്ള 26 ലക്ഷം രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 18 ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ യുവജന കമ്മീഷന്‍റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഇതുവരെ 1.03 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.