ഉന്നത വിദ്യാഭ്യാസത്തിൽ കന്നഡിഗർക്കുള്ള സംവരണ ബിൽ പാസാക്കി

ബെംഗളൂരു: ഉന്നതവിദ്യാഭ്യാസത്തിൽ കന്നഡിഗർക്ക് സംവരണം നൽകുന്നതിനുള്ള ബിൽ നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. വ്യാവസായിക മേഖലയിൽ തദ്ദേശീയർക്ക് പ്രോത്സാഹനം നൽകാൻ നടപടി സഹായകരമാകുമെന്ന് ഐടി-ബിടി വകുപ്പ് മന്ത്രി അശ്വത് നാരായൺ പറഞ്ഞു.
പുതിയ നിയമനിർമ്മാണത്തിലൂടെ സർക്കാരിന് 3.21 കോടി രൂപ ചെലവ് വരും. എല്ലാ മേഖലകളിലും കന്നഡയ്ക്ക് പ്രാധാന്യം നൽകുക എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് കന്നഡ, സാംസ്കാരിക മന്ത്രി വി. സുനിൽ കുമാർ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസത്തിൽ കന്നഡ പഠനം നിർബന്ധമാക്കുന്നത് നേരത്തെ തന്നെ നിലവിലുണ്ട്. ഇനി മുതൽ ഐടി മേഖലയിലും കന്നഡിഗരുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ബിൽ പ്രകാരം ഉന്നത, സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസ കോഴ്സുകളിൽ കന്നഡ പഠിപ്പിക്കും. കൂടാതെ, 1 മുതൽ 10 വരെ ക്ലാസുകൾ കന്നഡ മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ സംവരണം ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ വ്യാവസായിക നയം 2020-25ൽ, നിശ്ചിത ശതമാനം കന്നഡിഗരെ റിക്രൂട്ട് ചെയ്യാത്ത സ്വകാര്യ കമ്പനികൾക്ക് ഭൂമി ഇളവുകളും നികുതി ഇളവുകളും മറ്റും ലഭ്യമാക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
കന്നഡ വായിക്കാനും എഴുതാനും അറിയാവുന്ന 15 വർഷത്തിൽ കുറയാതെ കർണാടകയിൽ താമസിക്കുന്ന വ്യക്തികളെയാണ് കന്നഡിഗരായി ബില്ലിൽ നിർവചിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.