8 മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് വിൽപ്പന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളൂരുവിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിവന്ന എട്ട് മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിലായി. ഇവരിൽ നിന്നും 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
മുബീൻ ബാബു(32), മൻസൂർ(36) എന്നിവരാണ് ആദ്യം പിടിയിലായത്. ജാക്കൂർ ഡബിൾ റോഡിൽ അമൃതഹള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 120 ഗ്രാം കഞ്ചാവ്, 150 ഗ്രാം ചരസ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവർ പിടിയിലായത്. അഭിഷേക് സുധീർ(27), അക്ഷയ് ശിവൻ(28), അർജുൻ (26), അഖിൽ രാജൻ(26), ജോയൽ ജോഷ്(21), പി. പൃഥ്വിൻ(23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 740 ഗ്രാം മെതാക്വലോൺ, 200 ഗ്രാം കഞ്ചാവ്, 165 ഗ്രാം ചരസ്, 20 ഗ്രാം എം.ഡി.എം.എ. എന്നിവയും പിടിച്ചെടുത്തു.
ഒരു കാർ, ഒരു ബൈക്ക്, ഏഴ് മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തതായും അമൃതഹള്ളി പോലീസ് അറിയിച്ചു. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്ന 20 പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
