ബെംഗളൂരു – ഹൊസൂർ മെട്രോ സാധ്യത പഠനത്തിന് കേന്ദ്ര സർക്കാർ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര മുതൽ തമിഴ്‌നാട്ടിലെ വ്യാവസായിക മേഖലയായ ഹൊസൂർ വരെയുള്ള മെട്രോ പാതയുടെ സാധ്യതാ പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി. സാധ്യതാ പഠനത്തിന് തമിഴ്‌നാട് സർക്കാർ പൂർണമായും പണം നൽകും. ചെന്നൈ മെട്രോ റെയിൽ കമ്പനിയാണ് (സിഎംആർഎൽ) സാധ്യതാ പഠനം നടത്തുന്നത്. ബെംഗളൂരുവിനും ഹൊസൂറിനും ഇടയിൽ മെട്രോ ലിങ്ക് നിർമ്മിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കേന്ദ്രത്തിനു കത്തയച്ചിരുന്നു. അതേസമയം മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നത് സംബന്ധിച്ചും ലൈന്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ചും നിലവിൽ തീരുമാനമായിട്ടില്ല.
20.5 കിലോമീറ്റർ നീളമുള്ള മെട്രോ ലൈനിന്റെ 11.7 കിലോമീറ്റർ കർണാടകയിലും ബാക്കി 8.8 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. ഹൊസൂറിനും ബെംഗളൂരുവിനുമിടയിൽ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയുടെ അനുമതിക്കായി കർണാടക സർക്കാരും കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരു-ഹൊസൂർ പാത ദക്ഷിണേന്ത്യയിലെ ആദ്യ അന്തർ സംസ്ഥാന മെട്രോ കണക്ഷനായി മാറും.
Inter-state metro link, Bengaluru-Hosur Metro's feasibility study gets Centre's nod.https://t.co/xAU2KvpHDo
— TIMES NOW (@TimesNow) March 1, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.