കർണാടക ആർടിസിയുടെ ഇ- ബസ് സേവനം അഞ്ച് നഗരങ്ങളിലേക്ക് കൂടി
ബെംഗളൂരു: കർണാടക ആർടിസിയുടെ ഇ -ബസ് സേവനം അഞ്ച് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള സർവീസ് വിജയകരമായതോടെയാണിത്. വിരാജ്‌പേട്ട, മടിക്കേരി, ചിക്കമഗളൂരു, ശിവമോഗ, ദാവൻഗെരെ എന്നിവിടങ്ങളിലേക്ക് ആണ് വരുംദിവസങ്ങളിൽ സർവീസ് തുടങ്ങാൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
ഇതിനു മുന്നോടിയായി 25 വൈദ്യുതബസുകൾ കർണാടക ആർടിസി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തു. ഇന്നലെ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ഇ.വി. പവർ പ്ലസ് എന്ന പേരിലാണ് ഈ ബസുകൾ അറിയപ്പെടുക.
നിലവിൽ ബെംഗളൂരു- മൈസൂരു റൂട്ടിൽ സർവീസ് നടത്തുന്ന വൈദ്യുതബസുകൾ ലാഭകരമാണെന്ന് കണക്കുകൾ തെളിയിച്ചിട്ടുണ്ടെന്ന് ആർടിസി അധികൃതർ വ്യക്തമാക്കി.
ആധുനികസൗകര്യങ്ങളും മികച്ച യാത്രാസുഖവുമുള്ളതിനാൽ വൈദ്യുത ബസിൽമാത്രം യാത്രചെയ്യുന്നവരുമുണ്ട്. മറ്റ് എസി ബസുകളേക്കാൾ ഇവയുടെ ടിക്കറ്റ് നിരക്കും താരതമ്യേന കുറവാണ്. നിലവിൽ ബെംഗളൂരു മുതൽ മൈസൂരു വരെ 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബസുകൾക്ക് കഴിയും. പുതുതായി സർവീസ് തുടങ്ങുന്ന നഗരങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് 240 മുതൽ 270 കിലോമീറ്റർ വരെയാണ് പരമാവധി ദൂരം. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പുതുതായി സർവീസ് തുടങ്ങുന്ന നഗരങ്ങളിലും ബസുകൾ ചാർജ് ചെയ്യാൻ പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.
വിവിധറൂട്ടുകളിൽ ഘട്ടംഘട്ടമായി 350 വൈദ്യുതബസുകൾ ഇറക്കാനാണ് കർണാടക ആർടിസിയുടെ പദ്ധതി. കേന്ദ്രത്തിന്റെ സബ്‌സിഡിയും ഇത്തരം ബസുകൾക്ക് ലഭിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.