ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേ: വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ച് കേന്ദ്രം

കഴിഞ്ഞയാഴ്ച പെയ്‌ത മഴയില്‍ വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം. കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍ത എക്‌സ്‌പ്രസ് വേ, കഴിഞ്ഞ മഴയില്‍ വെള്ളത്തിനടിയിലായതിനാല്‍ നിര്‍മാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു. ഇപ്പോള്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ചതായി തെളിയിക്കുന്ന എക്‌സ്പ്രസ് വേയുടെ പ്രശ്‌നബാധിത ഭാഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും കേന്ദ്രം പുറത്തുവിട്ടു.
ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയില്‍ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവന്‍ തോഡിയില്‍ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നല്‍കി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച പെയ്‍ത കനത്ത മഴയിലാണ് ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഒരു ഭാഗം വെള്ളത്തിനടിയിലായത്. വെള്ളക്കെട്ടുള്ള റോഡിലൂടെ വാഹനങ്ങള്‍ ഓടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി.
രാമനഗരയ്ക്കും ബിഡഡിക്കും ഇടയില്‍ സംഗബസവന ദൊഡ്ഡിക്ക് സമീപമുള്ള അണ്ടര്‍പാസിന് സമീപമുള്ള വെള്ളപ്പൊക്കം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ) നേരത്തെ അറിയിച്ചിരുന്നു. ഗ്രാമീണര്‍ ഡ്രെയിനേജ് പാത തടഞ്ഞതിനാല്‍ അടിപ്പാതയ്ക്ക് താഴെ വെള്ളപ്പൊക്കമുണ്ടായതായി എന്‍എച്ച്‌എഐ ട്വീറ്റുകളിലൂടെ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.