ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബസ് ഡ്രൈവര്‍ക്ക് 20 വര്‍ഷം തടവ്

ബെംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദമുണ്ടാക്കി 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബസ് ഡ്രൈവർക്ക് കോടതി 20 വര്‍ഷം തടവിന് ശിക്ഷ വിധിച്ചു. ബസ് ഡ്രൈവറും മംഗളൂരു കാവൂരിനടുത്ത് മരക്കടയില്‍ താമസക്കാരനുമായ ദയാനന്ദ ധനന്നാവറെ(30)യാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ശിക്ഷിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ഇയാൾ 2022 ജനുവരി 27ന് ഔട്ടിങ്ങിനായി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ജനുവരി 28ന് പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഹമ്പന്‍കട്ടയിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വീട്ടില്‍ ഇറക്കിവിടുകയുമായിരുന്നു. വിവരം മാതാപിതാക്കളോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ദയാനന്ദ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ധൈര്യത്തോടെ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
ജസ്റ്റിസ് രാധാകൃഷ്ണയാണ് വിധി പ്രസ്താവിച്ചത്. 20 വര്‍ഷം തടവിന് പുറമെ ‘ 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴയടച്ചില്ലെങ്കില്‍ നാല് മാസം കൂടി തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതില്‍ ഒരു ലക്ഷം രൂപ വിദ്യാഭ്യാസത്തിനായി ഉടന്‍ അനുവദിക്കാനും ബാക്കി രണ്ട് ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ എഫ്ഡിയില് സൂക്ഷിക്കാനും ജഡ്ജി ഉത്തരവിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.