കർണാടക തിരഞ്ഞെടുപ്പ്; ജനങ്ങൾ സർക്കാർ ഭരണത്തിൽ അതൃപ്തരെന്ന് സിവോട്ടർ സർവേ

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി സിവോട്ടർ (cvoter) നടത്തിയ സർവേയിൽ 57 ശതമാനം പേർ സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
17 ശതമാനം പേരാണ് സർക്കാരിൽ തൃപ്തി രേഖപ്പെടുത്തിയത്. 47 ശതമാനം പേർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രകടനം മോശമാണെന്ന് വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലില്ലായ്മ എന്നിവയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അഴിമതിയാണ് ജനങ്ങൾക്കിടയിലെ ചർച്ചാവിഷയം. 2019ൽ അഴിമതി ചർച്ചാവിഷയമായതോടെ ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു. അതേസമയം കർണാടകയിൽ കോൺഗ്രസ് വിജയിക്കുമെന്ന് 39 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 34 ശതമാനം പേർ ബിജെപി തന്നെ അധികാരത്തിൽ തിരികെയെത്തുമെന്ന് പ്രവചിച്ചു.
2022 ലെ ഹിമാചൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിവോട്ടർ നടത്തിയ സർവേയിൽ 46.6 ശതമാനം വോട്ടർമാരും ബിജെപി വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത്. 43.2 ശതമാനം പേർ മാത്രമാണ് കോൺഗ്രസ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്. ഒടുവിൽ ഫലം വന്നപ്പോൾ ബിജെപി തോൽവി നേരിട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.