സുഹൃത്തിനൊപ്പമെത്തിയ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റി; ഏഴു പേര്‍ അറസ്റ്റില്‍
തമിഴ്നാട്ടിലെ വെല്ലൂരില്‍ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച വെല്ലൂര്‍ കോട്ട സന്ദര്‍ശിക്കാനെത്തിയ യുവതിയെ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി. മാര്‍ച്ച് 27ന് ഉച്ചക്കുശേഷമാണ് സംഭവം. പ്രതികള്‍ ഭീഷണിപ്പെടുത്തി ഹിജാബ് അഴിച്ചുമാറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. എസ് ഇമ്രാന്‍ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസല്‍, 17 വയസുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ പരാതിയിന്‍മേല്‍ വെല്ലൂര്‍ നോര്‍ത്ത് പോലീസ് കേസെടുക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വിവാദ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.