കിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണമെന്ന ആവശ്യവുമായി ജെഡിഎസ്

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബസവരാജ് ബൊമ്മൈക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപിനെതിരെ ജനതാദൾ(സെക്യുലർ). നടൻ ഭാഗമായ സിനിമകളും ടെലിവിഷൻ പരിപാടികളും സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നടൻ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ഇതേ ആവശ്യമുയര്‍ത്തി കഴിഞ്ഞ ദിവസം ഒരു അഭിഭാഷകനും രംഗത്തെത്തിയിരുന്നു. ശിവമോഗ സ്വദേശിയായ അഡ്വ. കെ.പി ശ്രീപാൽ ആണ് കിച്ച സുദീപിന്റെ ചിത്രങ്ങളും ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വിലക്കേർപ്പെടുത്താനാണ് ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബുധനാഴ്ച കിച്ച പ്രഖ്യാപിച്ചിരുന്നു. കിച്ച സുദീപും കന്നഡ താരമായ ദർശൻ തോഗുദീപയും ബിജെപിയിൽ ചേരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, പാർട്ടിയിൽ ചേരുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് കിച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും നടൻ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.