എം.എൽ.എ.യുടെ കാറിൽനിന്ന് മൊബൈൽഫോണുകളും സാരികളും പിടിച്ചെടുത്തു

ബെംഗളൂരു: കോൺഗ്രസ് എം.എൽ.എ. സൗമ്യ റെഡ്ഡിയുടെ കാറിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൊബൈൽഫോണുകളും വസ്ത്രങ്ങളും പിടിച്ചെടുത്തു. ബെംഗളൂരുവിലെ തിലക് നഗറിൽ നടന്ന പരിശോധനയിലാണ് കാറിൽനിന്ന് മൊബൈൽഫോണുകളും സാരികളും തുണിത്തരങ്ങളും കണ്ടെടുത്തത്. തുടർന്ന് കാർ പിടിച്ചെടുത്ത് തിലക്‌നഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പരിശോധന സമയത്ത് സൗമ്യ റെഡ്ഡി കാറിലുണ്ടായിരുന്നില്ല. വോട്ടർമാർക്ക് പാരിതോഷികം നൽകാൻ എത്തിച്ചതാണ് മൊബൈലും വസ്ത്രങ്ങളുമെന്നാണ് ആരോപണം. അതേ സമയം സംഭവത്തിൽ സൗമ്യ റെഡ്ഡി പ്രതികരിച്ചിട്ടില്ല.
മറ്റൊരു സംഭവത്തിൽ റായിച്ചൂരിൽ ബി.ജെ.പി. എം.എൽ.എ. ശിവനഗൗഡ നായിക്കിൻ്റെ ചിത്രം പതിച്ച ആംബുലൻസും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
വോട്ടർമാരെ സ്വാധീനിക്കാൻ നഗരത്തില്‍ വൻതോതിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി ആരോപണമുണ്ട്. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന കർശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പണം, മദ്യം, മറ്റു സമ്മാനങ്ങൾ എന്നിവയടക്കം വിവിധ കേസുകളിലായി ഇതിനകം 77 കോടി രൂപയുടെ വസ്തുക്കളാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 627 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.