പതിനഞ്ചുകാരന്‍റെ ക്വട്ടേഷന്‍; വീണ്ടും ഗുണ്ടാക്രമണം

തിരുവനന്തപുരം വീണ്ടും ഗുണ്ടാക്രമണം. മംഗലപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു. കുത്തേറ്റ മംഗലപുരം സ്വദേശി നിസാമുദ്ദീന്‍റെ നില ഗുരുതരമായി തുടരുകയാണ്. വാരിയെല്ലിന് കുത്തേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പതിനഞ്ചുകാരന്‍റെ ക്വട്ടേഷനാണ് ഗുണ്ടാവിളയാട്ടത്തിനു വഴി തെളിച്ചത്. കളിസ്ഥലത്തെ കൈയാങ്കളിയുടെ പേരിലായിരുന്നു ക്വട്ടേഷന്‍.
ശനിയാഴ്ച നോമ്പുതുറയുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ പള്ളിക്ക് സമീപത്തുവെച്ച് ചിലരുമായി തര്‍ക്കമുണ്ടാവുകയും അതിനുശേഷം ഗൂണ്ടാസംഘത്തില്‍പ്പെട്ട കൂടുതല്‍ ആളുകളെത്തി ആക്രമണം നടത്തുകയുമായിരുന്നു. ഇതില്‍ പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
15കാരനെ ചോദ്യം ചെയ്തതില്‍ നിന്നുണ് സംഭവം ക്വട്ടേഷനാണെന്ന് പോലീസിനു വിവരം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിന്‍, ഷാനവാസ് എന്നിവരെയും 15കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
