കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; സി.പി.ഐ ഏഴ് സീറ്റുകളിൽ മത്സരിക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ ഏഴ് സീറ്റുകളിൽ മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. കോലാറിലെ കെ.ജി.എഫ്, തുമകുരുവിലെ ഷിറ, കലബർഗിയിലെ ജീവർഗി, അലന്ത്, ചിക്കമഗളൂരു ജില്ലയിലെ മുഡിഗരെ, വിജയനഗര ജില്ലയിലെ കുഡിൽജി, കുടക് ജില്ലയിലെ മടിക്കേരി എന്നിവിടങ്ങളിൽ നിന്നാണ് പാർട്ടി സ്ഥാനാർഥികൾ ജനവിധി തേടുകയെന്ന് സംസ്ഥാന നേതൃത്വം ബെംഗളൂരുവിൽ വ്യക്തമാക്കി. ബാഗ്ഗേപ്പള്ളിയിൽ സി.പി.എം സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും മറ്റു മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥികൾക്കാണ് പിന്തുണയെന്നും പാർട്ടി സെക്രട്ടറി സാത്തി സുന്ദരേഷ് പറഞ്ഞു. 2018-ൽ രണ്ട് സീറ്റിലായിരുന്നു പാർട്ടി മത്സരിച്ചത്. ബാഗേപ്പള്ളിയിൽ സി.പി.എം സ്ഥാനാർഥിക്കായിരുന്നു അന്നും പിന്തുണ നൽകിയത്.
അതേസമയം ബാഗേപ്പള്ളി അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ഇത്തവണ സി.പി.എം. മത്സരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
