അനധികൃത സ്വത്ത് സമ്പാദന കേസ്; ശിവകുമാറിന്റെ ഹർജികൾ വിധി പറയാൻ മാറ്റി കോടതി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ. ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സിബിഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചോദ്യം ചെയ്തത്.
ഈ രണ്ട് ഹർജികളുമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ. നടരാജന്‍റെ സിംഗിൾ ബെഞ്ചാണ് ഹർജി കേസ് പരിഗണിച്ച് വിധി പറയാൻ മാറ്റിയത്. ശിവകുമാറിന്‍റെ സ്വത്തിൽ 74 കോടിയുടെ അപാകതയുണ്ടെന്നതും 21 വയസ്സുള്ള മകളുടെ 150 കോടിയുടെ സ്വത്തുക്കൾ പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു സിബിഐയുടെ പ്രധാന വാദം. 2013 നും 2018 നും ഇടയിൽ കോൺഗ്രസ് നേതാവിന്‍റെ ആസ്തിയിൽ 589 കോടി രൂപയുടെ വർധനയുണ്ടായെന്നും സിബിഐ വാദിച്ചിരുന്നു. എന്നാൽ ശിവകുമാർ ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്തു. സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഓർഡറും ശിവകുമാർ നേടിയിരുന്നു. ഈ സ്റ്റേ ഉത്തരവ് കോടതി വഴി നീട്ടുകയും ചെയ്തിരുന്നു.
എന്നാൽ ഏത് അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്ന് ആവശ്യപ്പെടാൻ ശിവകുമാറിന് സ്വാതന്ത്ര്യവും അവകാശവും ഇല്ലെന്ന് വാദത്തിനിടെ സിബിഐ അഭിഭാഷകൻ ചൂണ്ടികാട്ടിയിരുന്നു. സിബിഐ അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമുണ്ടോ എന്ന കാര്യത്തിലടക്കം വാദം നടന്നിരുന്നു. കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈക്കോടതിയുടെ വിധി ശിവകുമാറിനെ സംബന്ധിച്ച് നിർണായകമാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
