91–ാം വയസ്സിലും സ്ഥാനാർഥി; പ്രായത്തെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്

ബെംഗളൂരു: കർണാടക നിയസഭാ തിരഞ്ഞടുപ്പിൽ മത്സരിക്കുന്ന ഷാമനൂർ ശിവശങ്കരപ്പയ്ക്ക് പ്രായം വെറും നമ്പർ മാത്രം. അഞ്ച് തവണ എംഎൽഎയും മുൻ ലോക്സഭാ അംഗവുമായ അദ്ദേഹത്തിനു 91 വയസാണ്. ഇത്തവണ ദേവനാഗിരി സൗത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
എനിക്ക് ജനങ്ങളുടെ പിന്തുണയും ദൈവാനുഗ്രഹവുമുണ്ട്.മറ്റെന്താണ് വേണ്ടത്?” വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തവണയും മഹാഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള അജയ് കുമാറിനെയാണ് ഈ മണ്ഡലത്തിൽ ബിജെപി മത്സര രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ തുടർച്ചയായ നാലാം തവണയും വിജയം തനിക്കൊപ്പമായിരിക്കുമെന്ന് വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനായ ശിവശങ്കരപ്പ പറഞ്ഞു. ഈ മണ്ഡലത്തിൽ എല്ലാവരും തനിക്കൊപ്പമാണ്. മുസ്ലീങ്ങൾ എന്നോ ലിംഗായത്ത് എന്നോ വിത്യാസമില്ല. തിരഞ്ഞെടുപ്പ് രംഗത്ത് തനിക്ക് എതിരാളികളില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നിഷേധിച്ച മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവാവുമായ ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസിലെത്തിക്കാൻ നിർണായക നീക്കം നടത്തിയതും ശിവശങ്കരപ്പയായിരുന്നു. ശിവശങ്കരപ്പയുടെ മകനും മുൻ മന്ത്രിയുമായി എസ്.എസ്. മല്ലികാർജുൻ ദേവനാഗിരി നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സര രംഗത്തുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
