ബിജെപി വിടുമെന്നത് അഭ്യൂഹം മാത്രമെന്ന് കർണാടക മുൻ മന്ത്രി ഈശ്വരപ്പ

ബെംഗളൂരു: ബിജെപി പാർട്ടി നേതൃത്വവുമായി പ്രശ്‌നങ്ങളില്ലെന്ന് മുൻ മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പ. മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.
എന്നാൽ ബിജെപിയോട് തനിക്ക് ഒരു ദേഷ്യവുമില്ല. പാർട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം. പാർട്ടിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നവരെ തിരിച്ചു ബിജെപിയിലെത്തിക്കണമെന്നാണ് തന്റെ നിലപാടെന്നും ഈശ്വരപ്പ പറഞ്ഞു. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ ഈശ്വരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഈശ്വരപ്പ പകരം തന്റെ മകൻ കെ.ഇ. കന്തേഷിന് ഒരു സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേന്ദ്ര നേതൃത്വം നിരസിക്കുകയായിരുന്നു.
ശിവമൊഗയിൽ മകന് സീറ്റ് നൽകണമെന്നായിരുന്നു ഈശ്വരപ്പയുടെ ആവശ്യം. എന്നാൽ ഇത് തള്ളിയ ബിജെപി കേന്ദ്ര നേതൃത്വം ചന്നബസപ്പക്കാണ് ശിവമൊഗ സീറ്റ് നൽകിയത്. മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ ശിവമൊഗയിൽനിന്ന് അഞ്ചുവട്ടം ജയിച്ച് നിയമസഭാംഗമായിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.