Follow the News Bengaluru channel on WhatsApp

യുവതിയുമായി വിഡിയോ ചാറ്റ് പുറത്തായി; കോണ്‍ഗ്രസ് മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി

യുവതിയുമായുള്ള വീഡിയോ ചാറ്റ് പുറത്തായതിനു പിന്നാലെ ഝാര്‍ഖണ്ഡ് ആരോഗ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബന്ന ഗുപ്ത രാജിവെക്കണമെന്ന് ബി.ജെ.പി. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

അതേസമയം തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജവും എഡിറ്റ് ചെയ്തതുമാണെന്നാണ് ബന്ന ഗുപ്തയുടെ വാദം. എന്നാല്‍ മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖമാണ് വീഡിയോ വഴി പുറത്തുവന്നിരിക്കുന്നതെന്ന് ഝാര്‍ഖണ്ഡ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു.

വീഡിയോ വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി വക്താവ് പ്രതുല്‍ ഷഹ്ദിയോ ആവശ്യപ്പെട്ടു. തന്റെ പ്രതിഛായ തകര്‍ക്കാനാണ് എഡിറ്റ് ചെയ്ത വീഡിയോയുമായി ബി.ജെ.പി രംഗത്തുവന്നിരിക്കുന്നതെന്നാണ് ബന്ന ഗുപ്തയുടെ മറുപടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.