നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുസ്ലിം വോട്ടുകൾ ആവശ്യമില്ലെന്ന് മുൻ മന്ത്രി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുസ്ലിം വോട്ട് ആവശ്യമില്ലെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. ശിവമൊഗ സിറ്റിയിൽ നിന്നുള്ള 60,000 ഓളം വരുന്ന മുസ്ലിംങ്ങളുടെ വോട്ട് ബിജെപിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഭാഗക്കാർക്ക് ആവശ്യമുള്ളപ്പോഴെല്ലാം വ്യക്തിപരമായി പാർട്ടിയുടെ സഹായം തേടിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിൽ നിന്ന് പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യുന്നവരും ചെയ്യാത്തവരുമുണ്ട്. എന്നിരുന്നാലും ദേശസ്നേഹികളായ മുസ്ലിംങ്ങൾ തീർച്ചയായും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കെ. എസ്. ഈശ്വരപ്പ പറഞ്ഞു.
ശിവമൊഗയിലെ വിനോബ നഗറിലുളള മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വീട്ടിൽ ലിംഗായത്ത്- വീരശൈവ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കെ. എസ്. ഈശ്വരപ്പയുടെ പ്രതികരണം. ശിവമൊഗയിൽ നിന്നുളള എംഎൽഎയാണ് ഈശ്വരപ്പ.
ബിജെപിയുടെ ഭരണത്തിൽ എല്ലാ സമുദായങ്ങളും സുരക്ഷിതരാണ്. എന്നാൽ ബിജെപി ഇതര സർക്കാർ അധികാരത്തിൽ വന്നാൽ ആരും സുരക്ഷിതരായിരിക്കില്ല എന്ന തോന്നൽ പൊതുജനങ്ങൾക്കിടയിലുണ്ടെന്നും കെ.എസ്. ഈശ്വരപ്പ പറഞ്ഞു. ലിംഗായത്ത്-വീരശൈവ സമുദായം ബിജെപിയെ പിന്തുണക്കുമെന്ന് ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.