ലിംഗായത്തുകൾക്കെതിരെയുള്ള പരാമർശം; സിദ്ധരാമയ്യക്കെതിരെ മാനനഷ്ട പരാതി

ബെംഗളൂരു: ലിംഗായത്തുകൾക്കെതിരെയുള്ള പരാമർശത്തിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കെതിരെ മാനനഷ്ട പരാതി. അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി പരാമർശത്തിലാണ് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയത്. സാമൂഹിക പ്രവർത്തകനായ ശങ്കർ സെയ്താണ് ലിംഗായത്ത് സമുദായത്തെ അപമാനിക്കുന്ന പരാമർശമാണ് സിദ്ധരാമയ്യ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിൽ പരാതി നൽകിയിരിക്കുന്നത്.
പരാതി 29-ന് കോടതി പരിഗണിക്കും. നേരത്തേ ഇതേ പരാമർശത്തിന്റെ പേരിൽ ലിംഗായത്ത് യുവ വേദികെയെന്ന സംഘടന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു. അടുത്ത മുഖ്യമന്ത്രി ലിംഗായത്തിൽ നിന്നാണെന്ന ബിജെപിയുടെ തീരുമാനത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ വിവാദ പരാമർശം.
അഴിമതിക്കാരനായ ഒരു ലിംഗായത്ത് മുഖ്യമന്ത്രി ഇപ്പോൾത്തന്നെയുണ്ടെന്നും അദ്ദേഹമാണ് സംസ്ഥാനത്തെ അഴിമതിയുടെ സൂത്രധാരനെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ഇതോടെ, ലിംഗായത്ത് സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ലിംഗായത്ത് സമുദായം മുഴുവനായും അഴിമതിക്കാരാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.
അതേസമയം, ലിംഗായത്ത് സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ അഴിമതി തുറന്നുകാട്ടുകയാണ് ചെയ്തതെന്നുമാണ് സിദ്ധരാമയ്യയുടെ വിശദീകരണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.