Follow News Bengaluru on Google news

യെല്ലോ ഫീവര്‍ വാക്സിൻ കാർഡ് ഇല്ല; സുഡാനിൽ നിന്നെത്തിയ മലയാളികൾ എയർപോർട്ടിൽ കുടുങ്ങി

ബെംഗളൂരു: യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലാത്തതിനാൽ ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനില്‍ നിന്നും വന്ന മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറങ്ങാനാകില്ലെന്നും അല്ലെങ്കിൽ അഞ്ച് ദിവസം സ്വന്തം ചിലവിൽ ക്വാറന്റീനിൽ പോകണമെന്നും എയർപോർട്ട് അധികൃതർ ഇവരോട് ആവശ്യപ്പെട്ടു.

സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആറു ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ പോകണമെന്ന് എയർപോട്ട് അധികൃതർ അറിയിച്ചു. എന്നാൽ ക്വാറന്റൈൻ ചെലവ് വഹിക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇത്തരം ഒരു നിർദേശവും നോർക്ക നൽകിയിട്ടില്ല. സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടെല്ലെന്നും യാത്രക്കാർ പറഞ്ഞു. 25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്. ജീവനോടെ നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ ഇല്ലാത്ത നിബന്ധനകളാണ് ബെംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നതെന്നും ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി അടിയന്തരമായി ഇടപെട്ട് സംസാരിക്കുമെന്ന് സർക്കാറിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു.

ആദ്യ ദിവസങ്ങളിൽ ഡൽഹിയിലും മുംബൈയിലുമെത്തിയ യാത്രികരോട് കാർഡ് ചോദിച്ചിരുന്നില്ല. ഇന്നലെ മുതലാണ് അത് കേന്ദ്രം നിർബന്ധമാക്കിയത്. ഏത് വിമാനത്താവളത്തിൽ എത്തുന്നവർക്കും ഇനി യെല്ലോ ഫീവർ സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന നിർബന്ധ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

അങ്ങനെ ക്വാറന്റൈൻ വേണ്ടിവന്നാൽ അതിനാവശ്യമായ സഹായങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്യും. അത് കഴിഞ്ഞാൽ അവർക്ക് കേരളത്തിലേക്ക് പോവാനുള്ള സഹായങ്ങളും ചെയ്യും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഈ പ്രശ്‌നത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്നും കെ.വി. തോമസ് വിശദമാക്കി.

യെല്ലോ ഫീവർ സർട്ടിഫിക്കറ്റ് കൈകാര്യം ചെയ്യുന്നത് നോർക്കയല്ല. ഇത്തരമൊരു സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ സംസ്ഥാനങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.