സുള്ള്യയ്ക്ക് വേണ്ടി കച്ചകെട്ടി രാഷ്ട്രീയ പാർട്ടികൾ; നിർണായകമായി മലയാളി വോട്ടർമാർ

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ മുപ്പതു വര്‍ഷമായി ബിജെപിക്കൊപ്പം നില്‍ക്കുന്ന സുള്ള്യ മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് അടക്കമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍. കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കൂടുതലുള്ള ഈ മണ്ഡലത്തില്‍ മലയാളി വോട്ടര്‍മാരും വളരെ നിര്‍ണായകമാണ്.
കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന മലയാളികളും ഇതേ മണ്ഡലത്തിലുണ്ട്. രണ്ടര ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 25,000 വോട്ടുകള്‍ മലയാളികളുടെതാണ്. ഇത് തീരെ ചെറിയ സംഖ്യയല്ല. 1960 -70 കാലഘട്ടങ്ങളിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കാസർകോട് ജില്ലകളിൽ നിന്ന് കുടിയേറി വന്നവരാണ് സുള്ള്യയിലെ മലയാളികളിലേറെയും.
നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലം ആരെ പിന്തുണയ്ക്കണമെന്നത് ഏറെ നിർണായകമാണ്.
ബിജെപിക്കും കോണ്‍ഗ്രസിനും മാത്രമല്ല ആംആദ്മിയെ പിന്തുണയ്ക്കുന്നവരും മലയാളികള്‍ക്കിടയിലുണ്ട്. ബാഗീരതി മുറുള്ള്യ ബിജെപിക്കായും, കോൺഗ്രസിനായി ജി.കൃഷ്ണ്പ്പയുമാണ് മത്സര രംഗത്തുള്ളത്. മുൻ മന്ത്രി എസ്. അങ്കാരയ്ക്ക് സീറ്റ് നിഷേധിച്ചത് ബിജെപിയിൽ വിമത നീക്കങ്ങൾക്കു കളമൊരുക്കിയിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.