കര്‍ണാടക വിസ്‌ട്രോണ്‍ ഐഫോണ്‍ ഫാക്ടറി ടാറ്റ ഏറ്റെടുക്കും

ബെംഗളൂരു: ആപ്പിളിനായി കരാര്‍ അടിസ്ഥാനത്തില്‍ ഐഫോണുകള്‍ നിര്‍മിച്ച് നല്‍കുന്ന തായ് വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കമ്പനി ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിസ്‌ട്രോണിന്റെ കര്‍ണാടകയിലെ ഐഫോണ്‍ ഫാക്ടറി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് കമ്പനിയുടെ തീരുമാനം.
പതിനഞ്ചു വര്‍ഷമായി ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന കമ്പനിയാണ് വിസ്‌ട്രോണ്‍. എന്നാല്‍ ഇപ്പോള്‍ വിസ്‌ട്രോണിന്റെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറി ടാറ്റ ഗ്രൂപ്പിന് കൈമാറിയിരിക്കുകയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെയും കമ്പനികളുടെ രജിസ്ട്രാറെയും വിസ്ട്രോണ്‍ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിസ്ട്രോണിന്റെ സര്‍വീസ് മാത്രമായിരിക്കും ഇന്ത്യയില്‍ തുടരുക. 2018-ല്‍ സ്ഥാപിതമായ വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് വിസ്‌ട്രോണ്‍ ആപ്പിള്‍ കരാര്‍ ഏറ്റെടുത്തത്. വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടത്തുന്ന ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഈ മാസം ടാറ്റ ഏറ്റെടുക്കും. കരാര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ കമ്പനികളുടെയെല്ലാം പ്രവര്‍ത്തനം വിസ്‌ട്രോണ്‍ അവസാനിപ്പിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.